https://lh3.googleusercontent.com/.../w426-h284/15+-+1

2015, ജനുവരി 4, ഞായറാഴ്‌ച

അകത്തളങ്ങൾ

നിങ്ങളറിഞ്ഞിരുന്നുവോ
ഇരുട്ടിനത്മാവ് പുതച്ചിരുന്ന
നമ്മുടെ അകത്തളങ്ങളെ.
ഇന്നലകളുടെ
നെടുവീർപ്പുകളെ.
മുനിഞ്ഞ്‌ കത്തുമീ
എണ്ണ വിളക്കിൻ
വെളിച്ചത്തിൽ മാത്രം
ശോഭിച്ചിരുന്നോരീ
ഇടനാഴികളെ.
ഇവിടെയെന്നും
പ്രകമ്പനിക്കുന്ന
തേങ്ങലലകളെ.
കണ്ണുനീരിൻ ഉപ്പുചുവകളെ.
ജനിച്ചനാൾ മുതലിന്നുവരെ
കാണാത്ത പൂമുഖ പ്പടിയുടെ
പ്രൗഢിയേറും കഥകൾ ചൊല്ലും
മുത്തശ്ശി മാരും,
അടുക്കളതന്നെയെന്റെ
സാമ്രാജ്യം എന്ന്
അടുപ്പ് കല്ലുകളോട്
പടവെട്ടും സ്ത്രീ ജനങ്ങളും.
ഇഷ്ടങ്ങളോ ?, അതെന്തെന്നുറക്കെ
സംശയിക്കുവാൻ  പോലും
ധൈര്യമില്ലാത്തവർ,
പണ്ട് പണ്ടിങ്ങനെയും  ചിലർ.
നമ്മുടെയകത്തളങ്ങളിൽ
മാത്രമായ്.
അവ്യക്ത ജീവിത ലക്ഷ്യങ്ങളിലും
കൈതപ്പൂ മണമുള്ള നേര്യതിൽ
ലോകം കാണുന്നവർ.
ഇവർക്ക് പാടാനും ആടാനും
നീന്തി തുടിക്കുവാനും
അങ്ങ് മാനത്ത് ദൂരെയൊരു
തിരുവാതിര നക്ഷത്രമുദിക്കണം
ഇവർ നമ്മുടെയകത്തളത്തിൻ
ആത്മാവുകൾ ,
ഇന്നലകളുടെ അമ്മമാർ .




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ