https://lh3.googleusercontent.com/.../w426-h284/15+-+1

2015, ഒക്‌ടോബർ 27, ചൊവ്വാഴ്ച

നിന്നെ വരയ്കുമ്പോൾ

ഞാൻ ചായക്കൂട്ടുകൾ തേടുന്നു
നിന്നെ വരയ്ക്കുവാനായ്.
എന്റെ കാൻ വാസിലെ
ഇരുണ്ട വരകളിലോ
ഒതുങ്ങാതെ നീയും.
ചായങ്ങളോ,
തികയാതെ ഞാനും.
ഉദിച്ചുയരുന്ന സൂര്യനിൽനിന്ന്
ഞാൻ കടമെടുക്കട്ടെ.
നിന്റെ തീക്ഷ്ണ നയനങ്ങളിലെ
വെള്ളി നക്ഷത്രങ്ങൾക്കായ്,
ചെന്താമാരയുടെ ചുവപ്പിൽ
തുടുപ്പിക്കുന്നു നിൻ ചെഞ്ചുണ്ടുകൾ.
രാത്രിയുടെ കറുപ്പിൽ
നിറയ്ക്കുന്നു വാർമുടിയും.
എല്ലാ നിറങ്ങളിലും
കൈകൾ ചലിപ്പിച്ചിട്ടും,
തികയുന്നില്ലാല്ലോ നിൻ-
മനസ്സൊന്ന് വരയ്ക്കാൻ.
അവിടെ ഞാൻ
മേഘത്തിൻ വെണ്മ ചേർത്ത്
മാതൃത്വത്തിൻ നന്മ നിറയ്ക്കണോ,
ചുടലയിലെ ചാരത്തിൽ നിന്ന്
കറുത്ത കാമത്തെ നിറയ്ക്കണോ,

അതോ ......
കമിത്രിയായ് ചമഞ്ഞ്
കുരുന്നിനെ മറന്നവളെന്ന്
കുറിക്കണോ ?
പുത്രരാൽ തിരസ്ക്രിതയായ്
പാതിവഴിയിൽ പതിതയായവളെന്ന്
തിരുത്തണോ?.

2 അഭിപ്രായങ്ങൾ: