https://lh3.googleusercontent.com/.../w426-h284/15+-+1

2014 ഓഗസ്റ്റ് 13, ബുധനാഴ്‌ച

ഇരുട്ട് , ഇരുണ്ടയിടം മാത്രമല്ലാ

അവൻ ഇരുട്ടിന്റെ തണുത്ത
മൂലകളിലേക്ക് ഒതുങ്ങുന്നു
കണ്ണുകൾ അമർത്തി -
അമർത്തിയടച്ച്‌
ഉള്ളിലേക്കും ആ ഇരുട്ടിനെ
ആവാഹിക്കുന്നു.
അടഞ്ഞ ജാലകങ്ങളെയും
വാതായനങ്ങളെയും
സ്നേഹിക്കുന്നു.
പൊട്ടിയ ഓടിൻ -
വിടവിലൂടൂർന്നിറങ്ങുന്ന
നൂൽ വെളിച്ചത്തിനെയുമീ -
കീറ പുതപ്പിനാൽ മറച്ചുവെക്കുന്നു .
ഈ നിശബ്ദദയിൽ
ശ്വാസം മുട്ടുന്നില്ലേയെന്ന
എന്റെ ചോദ്യത്തിനെ
ഇരുട്ടിന്റെ വാചാലതക്ക്-
ആയിരം കൈകളെന്നു
തിരുത്തുന്നു.
കാതുകൾ ചേർത്തതിൻ
സംഗീതം ശ്രവിക്കുന്നു 
എന്നെയും  കേൾപ്പിക്കുന്നു.
വാക്കുകൾ ചേർത്ത്
പിടിച്ചൊരു കവിതയെ
പേർത്തു  പേർത്തുറക്കെ
ചൊല്ലുന്നു.
ഇലയനക്കങ്ങളിൽ നടുങ്ങുന്നു.
കൂട്ടത്തിലെന്റെ
കൈകളെയും തലോടി
ശമിപ്പിക്കുന്നു -പുറത്തപ്പിടി
ഭ്രാന്തൻമാരാ-
പേടിക്കണ്ട ഞാനുണ്ടിവിടെയെന്നു .
ഇടയ്ക്കു പതറുന്നു
ചിതറി പുലമ്പുന്നു
വീണ്ടും ഇരുട്ടിന്റെ
മൂലകളിലേക്ക് ഒതുങ്ങുന്നു.

4 അഭിപ്രായങ്ങൾ: