https://lh3.googleusercontent.com/.../w426-h284/15+-+1

2014, ഓഗസ്റ്റ് 13, ബുധനാഴ്‌ച

ഇരുട്ട് , ഇരുണ്ടയിടം മാത്രമല്ലാ

അവൻ ഇരുട്ടിന്റെ തണുത്ത
മൂലകളിലേക്ക് ഒതുങ്ങുന്നു
കണ്ണുകൾ അമർത്തി -
അമർത്തിയടച്ച്‌
ഉള്ളിലേക്കും ആ ഇരുട്ടിനെ
ആവാഹിക്കുന്നു.
അടഞ്ഞ ജാലകങ്ങളെയും
വാതായനങ്ങളെയും
സ്നേഹിക്കുന്നു.
പൊട്ടിയ ഓടിൻ -
വിടവിലൂടൂർന്നിറങ്ങുന്ന
നൂൽ വെളിച്ചത്തിനെയുമീ -
കീറ പുതപ്പിനാൽ മറച്ചുവെക്കുന്നു .
ഈ നിശബ്ദദയിൽ
ശ്വാസം മുട്ടുന്നില്ലേയെന്ന
എന്റെ ചോദ്യത്തിനെ
ഇരുട്ടിന്റെ വാചാലതക്ക്-
ആയിരം കൈകളെന്നു
തിരുത്തുന്നു.
കാതുകൾ ചേർത്തതിൻ
സംഗീതം ശ്രവിക്കുന്നു 
എന്നെയും  കേൾപ്പിക്കുന്നു.
വാക്കുകൾ ചേർത്ത്
പിടിച്ചൊരു കവിതയെ
പേർത്തു  പേർത്തുറക്കെ
ചൊല്ലുന്നു.
ഇലയനക്കങ്ങളിൽ നടുങ്ങുന്നു.
കൂട്ടത്തിലെന്റെ
കൈകളെയും തലോടി
ശമിപ്പിക്കുന്നു -പുറത്തപ്പിടി
ഭ്രാന്തൻമാരാ-
പേടിക്കണ്ട ഞാനുണ്ടിവിടെയെന്നു .
ഇടയ്ക്കു പതറുന്നു
ചിതറി പുലമ്പുന്നു
വീണ്ടും ഇരുട്ടിന്റെ
മൂലകളിലേക്ക് ഒതുങ്ങുന്നു.

4 അഭിപ്രായങ്ങൾ:

  1. This depiction of a man who suffers from fear, depression, isolation and introversion touched me deeply. But the feminine element that tries to give him consolation and courage.... is that for real? If it were just a fantasy, then I wonder whose it would be! The man's or the woman's?

    മറുപടിഇല്ലാതാക്കൂ
  2. പുറത്തൊക്കെ ഭ്രാന്തന്മാരാണെന്ന് തോന്നല്‍

    മറുപടിഇല്ലാതാക്കൂ