https://lh3.googleusercontent.com/.../w426-h284/15+-+1

2014, സെപ്റ്റംബർ 10, ബുധനാഴ്‌ച

യാത്രകൾ

ചില യാത്രകൾ 
എവിടെ തീരും 
എന്നറിയാതെ 
തുടർന്നു കൊണ്ടേയിരിക്കുന്നു

പുറപ്പെട്ടിടത്തുനിന്നു
പല കാതങ്ങൾ
പോന്നിട്ടും ലക്ഷ്യമെന്തെന്നു
വ്യക്തമാവാതെ.

പിന്നിട്ട ദൂരങ്ങളുടെ
ഇന്നലകളിലേക്ക്
ഒളിഞ്ഞു നോക്കിയും, 
കണ്ടില്ലെന്നു നടിച്ചും
മുന്നോട്ടുതാണ്ടുന്നവ. 
പൂത്തുലയുന്ന
സൂര്യകാന്തിപ്പാടങ്ങളെയും,
പച്ചച്ച  നെൽവയലുകളെയും,
മനകണ്ണി ൽ  കണ്ടു കൊണ്ടീ  
വരണ്ട മണ്ണിലൂടെ
ഒരു യാത്ര.
ചിലപ്പോളീ മണ്ണി ൽ
തല ചായ്ച്ചു ഓളങ്ങളിൽ
ചാഞ്ചാടുന്നൊരു
കപ്പൽ യാത്ര
സ്വപ്നം കാണും .
സ്വപ്നത്തിൽ കുഞ്ഞു -
മീനുകൾ കപ്പൽ തട്ടിലേക്ക്
ചാടി വെള്ളം
തെറിപ്പിക്കുന്നത് വരെ .
ആ ഉണർവ്വിന്റെ ചില-
നേരങ്ങളിലെ ശൂന്യത
ഒരു മലയോളം
വളരാറുണ്ട് മുന്നിൽ .
ഭ്രാന്തിന്റെ കല്ലുകളുരുട്ടി
കയറാനൊരു ക്ഷണവുമായ് .
ഇന്ന് ഇന്നലെയുടെ
ഓർമ്മകളെ കലക്കി
മറിക്കുന്നൊരു
കല്ലായ് വീഴുമ്പോൾ,
ഓളങ്ങളാൽ
അസ്വസ്ഥമാകുന്നു
മനസ്സ് .

ലക്ഷ്യമെന്തെന്നു
കണ്ടെടുക്കാനുള്ള
ഈ യാത്രയിൽ
പ്രത്യാശ വഴികാട്ടിയായ്‌
മുന്നേ പറക്കും.

ഈ വഴി - ഇവിടെ
അവസാനിക്കുന്നില്ലായീ -
യാത്രയും ,
കാഴ്ച്ചകളവസാനിക്കുന്നിടത്ത്
നിന്ന് മുളച്ചു പൊന്തുന്നു
കൂണുകൾ പോലെ .


1 അഭിപ്രായം:

  1. ലക്ഷ്യമെന്തെന്നു
    കണ്ടെടുക്കാനുള്ള
    ഈ യാത്രയിൽ
    പ്രത്യാശ വഴികാട്ടിയായ്‌
    മുന്നേ പറക്കും.

    ഗുഡ്!

    മറുപടിഇല്ലാതാക്കൂ