https://lh3.googleusercontent.com/.../w426-h284/15+-+1

2014, ജനുവരി 28, ചൊവ്വാഴ്ച

വൃദ്ധ സദനo

നിറമിഴികളാൽ യാത്രാമൊഴി-
യേകി പിന്തിരിഞ്ഞു നിന്നമ്മ.
പിന്നെയാ മുണ്ടിൻ കോന്തലയിൽ
 മൂകമായ് മായ്ച്ചുകളഞ്ഞ സങ്കടങ്ങൾ;
ആരും കാണരുതീ സങ്കടങ്ങളീ കണ്ണീരുപ്പും .

ഇനിയില്ലൊരു പിൻവിളിയെന്നറിഞ്ഞുവെങ്കിലും,
കാത്തുവെച്ചൊരു  മറുവിളി  മനസ്സിൽ  .
മങ്ങിയ കണ്ണിൻ  കാഴ്ചകളിലിന്നും
മനസ്സിൻ   വസന്തം മറയുന്നില്ല  .
പൊന്നുമോൻ അങ്ങുചെന്നു ചേരും വരെ ,
അമ്മ തൻ പ്രാർത്ഥനയുമൊടുങ്ങുന്നില്ല  .
കുഞ്ഞുമകൻ തന്നൊരാപൊട്ടിയ കളിപ്പാട്ടവും  
നെഞ്ചകം ചേർത്തു വിതുമ്പി-പിന്നെ
 പഴങ്കഥകളേറെ  പുലമ്പിക്കൊണ്ട്,
പറഞ്ഞു പഠിപ്പിച്ചു തൻ മനസ്സിനെ
ഇനി പോകും  വഴികളിലെല്ലാം-
 ഞാനീ  വൃദ്ധസദനത്തിൻ അഗതി  മാത്രം.
 ഇല്ലാ വാർധക്യത്തിൽ,
തണലായ്‌ മാറേണ്ടവൻ,
ഇനി ഇല്ലാ പൗത്രന്റെ-
കളി  കൊഞ്ചലുകളും.
 ഈ വയോജന ശാലയിൽ
നിന്നുയരുന്നെൻ  നെടുവീർപ്പുകൾ,
മേൽകൂര തട്ടി പിൻവാങ്ങുന്നു.
ഉപേക്ഷിച്ചു പോകുന്നവനറിയുന്നുണ്ടോ,
ഉപേക്ഷിക്കപെട്ടവന്റെ  വേദന.

2014, ജനുവരി 25, ശനിയാഴ്‌ച

മൌനം

നിനക്കറിയുമോ
നിന്റെ മൌനം പോലും
എന്നോട് സംസാരിക്കാറുണ്ട് .
മൌനത്തിനു ഭാഷ ഉണ്ടോ എന്ന
നിന്റെ ചോദ്യത്തിനു
ചിലപ്പോൾ കാറ്റിന്റെ
സീൽക്കാരം പോലെ
ചെവിയിൽ വന്നു
മൂളികൊണ്ടേയിരിക്കും
നിന്റെ മനസ്സിന്റെ പരാതികൾ .
ചിലപ്പോൾ കടലിന്റെ
ഇരമ്പൽ പോലെ
തിരകളുടെ താളം പോലെ

എന്നിലേയ്ക്കടിച്ചു
കേറികൊണ്ടേയിരിക്കും
നിന്റെ സ്നേഹവുമായ്‌.  
ചിലപ്പോൾ  ഒരു വിറയലാണ്
കാറ്റിൽ ഇലകളുടെ വിറയൽ പോലെ
നിന്റെ മനസ്സിന്റെ വിതുമ്പലുകൾ
പൊള്ളി പിടിക്കുന്ന പനിയിലെന്നവണ്ണം
വിറച്ചാർത്തു  വിളിക്കും
അപ്പൊ ഞാനവയെ എന്നിലേക്ക്‌
ചേർത്തു ചേർത്തു പിടിക്കും
വിതുമ്പി വിതുമ്പി ചേർന്ന് കിടക്കുന്ന
അവയെ ഞാൻ തലോടികൊണ്ടേയിരിക്കും 
ഒരു പൂച്ചകുഞ്ഞിനെ എന്നവണ്ണം
നീയൊരു കുറുകലോടെന്നിലേക്ക്‌
ചേർന്നും കണ്ണടക്കും .

2014, ജനുവരി 23, വ്യാഴാഴ്‌ച

നനുനനുത്ത പെയ്യുന്നയീ ചാറ്റൽ മഴയെ
നനഞ്ഞ പുൽമേട്ടിൽ നിന്ന് ഏറ്റുവാങ്ങണം
പിന്നെ ചറുപിറെ  പിറുപിറുക്കുമീ
ഭ്രാന്തൻ മഴയേ ഈ മരങ്ങളോടൊത്ത്‌
നനയണം
ഇടിവെട്ടി പെയ്യുന്ന ഇടവപ്പാതിയെ
ഇടവഴിയിലാർത്തു    തോൽപ്പിക്കണം
കരിമേഘക്കൂട്ടമായ് വരും
കർക്കിടകത്തെ കരിംകൊടി (കുട )കാട്ടി
 കളിയാക്കണം
ഇങ്ങനെ ഈ മനസ്സു
പറയുന്നതൊക്കെ ചെയ്താൽ
 ഭ്രാന്തൻ എന്ന് എന്നെ
വിളിക്കുമോ നിങ്ങൾ

2014, ജനുവരി 20, തിങ്കളാഴ്‌ച

കണ്ണാടി പറഞ്ഞതും ഞാനറിഞ്ഞതും..

കൊഴിഞ്ഞു പോയ ദിനങ്ങൾ 
വെള്ളിനൂലുകളായ് കണ്ണാടിയിൽ 
പ്രതിബിംബിച്ചു. 
കുഴിഞ്ഞ കണ്ണുകളിലെ
 ക്ലാവു പിടിച്ച ഓർമ്മകളിൽ
 എനിക്കു വയസ്സായി 
 എന്നാരോ ഉള്ളിൽ പറഞ്ഞു. 
അകക്കണ്ണിലെ നിറവു 
 പുറം കണ്ണിനെ നനയിച്ചു.
വഴികൾ കടന്നും നീളുന്ന
കാഴ്ചയെ മനസ്സു പോയി
തിരിച്ചു വിളിച്ചുകൊണ്ടുവന്നു .
കൂടെയുണ്ടാകുമെന്ന
വാഗ്ദാനം പാലിക്കാത്തവളെ
ഈ ഇരുട്ടിൽ ഞാൻ എവിടെതിരയാൻ
അകന്നു പോകവേ
തിരിഞ്ഞു നോക്കാൻ
എന്റെ മനസ്സു നിന്നോട് പറഞ്ഞതല്ലേ
എങ്ങിനെ കേൾക്കാൻ
ഞാൻ പറിച്ചെടുത്ത എന്റെ മനസ്സിൽനിന്നും
നീ നിന്റെ ചെവി തിരിചെടുത്തില്ലേ
അഹങ്കാരം എന്നിൽ
അന്ധകാരമായ് മാറിയപ്പോൾ
മൂടിയ തിമിരത്തിന്റെ പാട
മാറാൻ വർഷങ്ങളേറെ .
ഇന്നീ മുറിക്കോണിലിരുട്ടിൽ
ലോകത്തെ എന്നിലേക്കു ചുരുക്കി
നിഴലുകളോട് യുദ്ധം ചെയ്ത്
കാത്തിരിക്കുന്നു നിന്നെ
ഉപേക്ഷിക്ക പെട്ടവന്റെ
ഏകാന്തത അവയുടെ
ചുളിഞ്ഞ കൈവിരലുകളാൽ
എന്നെ ഉന്മാദത്തിന്റെ
താഴ്വരകൾ കാണിക്കും വരെ

2014, ജനുവരി 17, വെള്ളിയാഴ്‌ച

അർദ്ധനാരി

അർദ്ധനാരി
.....................................
ഞാൻ ..അർദ്ധനാരി
ഹിജടയെന്നു നിങ്ങൾ
വിശേഷിപ്പിക്കുന്നവൾ
ഞാൻ ആരെന്നു എനിക്ക് -
പോലും പിടികിട്ടാത്തവൾ
എന്നിലെ എന്നെ
തിരഞ്ഞു മടുത്തവൾ
രാവിനും പകലിനും
ഇടയ്ക്കു പെട്ടുപോയവൾ
അമ്മയുടെ കണ്ണുനീരിന്റെയും
അച്ഛന്റെ മൌനത്തിന്റെയും
വിലയറിഞ്ഞവൾ
ജീവിക്കാൻ ഇടം തേടി
അലഞ്ഞു മടുത്തവൾ
പരിഹാസങ്ങളെ
ചിരിയിലൊളിപ്പിക്കാൻ
ശീലിച്ചവൾ
കളികൂട്ടുകാരും കാണാതെ
മറയുന്നത് കണ്ടില്ലെന്ന്
നടിക്കാൻ പഠിച്ചവൾ
ഞാൻ ..അർദ്ധനാരി
ശിവന്
മോഹിനിയായവൾ
ശിഖണ്ഡിയായ് നിന്നു
യുദ്ധം ജയിച്ചവൾ
ഉള്ളിൽ മോഹങ്ങൾക്കു
ചിതയൊരുക്കിയവൾ
അവഗണനയുടെ കണ്ണുനീരിൽ
ഗംഗാ സ്നാനം ചെയ്തവൾ
ചേഷ്ടകളിലെ സ്ത്രൈണതയിൽ
ആനന്ദം കൊണ്ടവൾ
സ്ത്രീയെന്നോർത്ത്
അഹങ്കരിച്ചവൾ
പിന്നെ അല്ലന്നറിഞ്ഞു
മനസു പിടഞ്ഞവൾ
പൂർണതയിലും
പൂർണതയില്ലാത്തയീ
മനുഷ്യകോലങ്ങളിൽ
അപൂർണതയിലും
പൂർണത ഉള്ളവൾ ഞാൻ .

2014, ജനുവരി 14, ചൊവ്വാഴ്ച

പ്രതീക്ഷ

ഓർമകളെ ഒക്കേയും ഒന്ന്
മായിക്കുവാൻ കഴിഞ്ഞെങ്കിൽ
ഈ ജീവിതം തന്നെയൊന്നു
മാറ്റുവാൻ കഴിഞ്ഞെങ്കിൽ
നിരാശകളിൽ നിന്നും
പുതു നാമ്പുകൾ വിടർന്നെങ്കിൽ
നിറയുന്ന കണ്ണുകളൊരു
പുഞ്ചിരിയിലേക്കുയർന്നെങ്കിൽ
നാളെയെന്ന ദിനത്തിലേക്കൊരു
മഴവില്ല് ഉയർന്നെങ്കിൽ
എന്റെ ഹൃദയത്തിലൂടെ
നിനക്കു കാണാൻ കഴിഞ്ഞിരുന്നെങ്കിൽ
എന്റെ സ്വപ്നങ്ങളൊക്കെയും
നിന്റെ ചിന്തകളായെങ്കിൽ
എന്റെ കണ്ണുകളിലൂടെ നീ എന്നെ
അറിഞ്ഞിരുന്നുവെങ്കിൽ
ഈ പാഴ് മനസ്സിൻ സംഘട്ടനങ്ങളിൽ
എന്റെ ജീവിത കണ്ണാടി ഉടയാതിരുന്നെങ്കിൽ

2014, ജനുവരി 10, വെള്ളിയാഴ്‌ച

എന്റെ പ്രിയനേ




ഞാൻ പറയാതെ പറഞ്ഞതല്ലേ
പ്രിയനേ നിന്നോടെന്റെ പ്രണയം
നീ കാണാതെ കടന്നു പോയില്ലേ
എന്നേക്കും എന്നിൽനിന്നും
  കണ്ണുകൾ  നിറഞ്ഞു
പെയ്തതെല്ലാം
എൻ മുടിച്ചുരുളുകൾ
ഒളിപ്പിച്ചു നിന്നിൽനിന്നും 
നമ്മളൊന്നു ചേർന്നിരുന്ന
നിമിഷങ്ങളൊക്കെയും
 ഇന്നു  വ്യർത്ഥ പ്രണയത്തിൻ
അവശേഷിപ്പ് മാത്രം
പിന്തിരിഞ്ഞൊരുമാത്ര
നോക്കുമ്പോൾ കാണാം
കരിയില മൂടിയ വഴികൾ പിന്നിൽ
പിന്നെ നാം കൈകോർത്തു
നടന്നൊരാം ഓർമ്മകളും ..
പലപ്പോഴും പങ്കുവെച്ചോരാ
ശീലക്കുടയിൻ തണലും
ചൊല്ലി പടിച്ചോരാ
കവിതതൻ ശീലും ...
 ...................................
ഒരു നെടുവീർപ്പിലൂടെ
ഞാൻ അമർത്തി വെച്ചു
തിളച്ചു പൊന്തിയൊരെൻ
ഓർമ്മകളെ
ഓർമ്മകൾ ചിലപ്പോൾ
എരിയും കനലാകാം
മറ്റു ചിലപ്പോൾ
 ഒരു വേനൽമഴയും
ഇനിയൊരു തിരിച്ചുപോക്കില്ല
എങ്കിലും
സംവദിക്കുന്നു ഞാൻ
എൻ മനസ്സിനോട്
ഞാൻ വരും
നിന്നിലെക്കെൻ പ്രണയമേ
നിന്റെ ഏകാന്തതയുടെ
മഴത്തുള്ളികളെ പെയ്തു തീർക്കാൻ  

എന്റെ പ്രണയചിന്തകൾ

എന്റെ കാഴ്ചകൾ നിന്റെ വരവുമാത്രം പ്രതീക്ഷിക്കുന്നു. എന്റെ കാതുകളിൽ നിന്റെ വിരൽതുമ്പിൻ സംഗീതം മാത്രം , സൂക്ഷിച്ചു കേൾക്കൂ , എന്റെ ഹൃദയത്തിന്റെ അവശേഷിക്കുന്ന മിടിപ്പും നിന്റെ പേര് ചൊല്ലിയാണ് വിളിക്കുന്നത്‌ . നിന്റെ ആകാശവും , നക്ഷത്രങ്ങളും എന്റേത് കൂടെയാണ് എന്നതെന്റെ അഹങ്കാരം . അകലങ്ങളിൽ എവിടെയോ നീയുണ്ടെന്നതും നിന്നിൽ ഞാനുണ്ടെന്നതും ആണ് എന്റെ ഊർജം . ഈ ദൂരമൊരു ദൂരമാണോ? നമ്മുടെ ചിന്തകൾക്കു തമ്മിൽ പ്രണയിക്ക്കുവാൻ .എന്റെ സ്വപ്‌നങ്ങൾ വഹിച്ചുകൊണ്ട് ഒരു കാറ്റ് നിന്നെ തേടിയെത്തും , അവ നിന്റെ മുടിയിഴകളെ എന്റെ വിരൽകൊണ്ട് തലോടും ,നിന്റെ വരണ്ട ചുണ്ടുകളെ എന്റെ ചുംബനം കൊണ്ടു നനയ്ക്കും ,തണുത്തു കുളിർക്കുന്ന നിന്നെ എന്റെ ചൂടുകൊണ്ട് പൊതിയും ,എന്റെ പ്രണയ കവിതകൾ കൊണ്ട് നിനക്ക് താരാട്ടു പാടി ഉറക്കും എന്നിട്ട് എന്റെ ഹൃദയം നിന്റെതിനോട് ചേർത്ത് വയ്ക്കും ...................

2014, ജനുവരി 7, ചൊവ്വാഴ്ച

എന്റെ മകളെ

എങ്ങിനെ ഞാൻ കാത്തു
സൂക്ഷിക്കേണ്ടു
എന്നോമന  പൊന്മകളെ
നിന്നെ ഞാനീ
ലോകത്തിൻ കാമ -
കണ്ണുകളിൽനിന്നും
തറയിലും തലയിലും
വെക്കാതെ ഞാൻ
നിന്നെ യെൻ കൈകളിൽ
കൊണ്ടു നടപ്പൂ
രൂക്ഷമായ് നിന്നിലെക്കുയരും
നോട്ടങ്ങളെ ഞാനെൻ
ക്രുദ്ധനയനങ്ങളാൽ
തട്ടിനീപ്പൂ
പൊൻ വേലി എന്നു
നിനക്കു തോന്നിടാമെങ്കിലും
ഇതൊരമ്മതൻ
ഹൃത്തിൻ വേവലാതി
ചുറ്റും കത്തുന്ന
കഴുകൻ കണ്ണുകളും
ചുറ്റി വരിയുന്ന
നീരാളികൈകളും
കുഞ്ഞേ നിനക്കറി യില്ലീ
 മനുഷ്യർ തൻ  പൊയ്മുഖം
എന്നും കാണുന്ന മാലാഘയാം
ചേട്ടനും ഒരു നിമിഷംകൊണ്ടൊരു
ചെകുത്താനായ്   മാറിടാം .
നിന്റെ  പൂമുഖം എന്നിലെന്നേക്കുമൊരു 
വേദനയായും മാറിടാം . 
കണ്ണിമ ചിമ്മാതെ
നോക്കിയിരിപ്പൂ ഞാൻ
 എന്നിൽ ആളിപ്പടരുമീ
ചിന്തകൾ നിന്നിലെക്കെത്തുന്ന
കാലം വരെ . 

2013, ഡിസംബർ 29, ഞായറാഴ്‌ച

പോകണം ദൂരേക്ക്‌ ,

പോകണം ദൂരേക്ക്‌ , ഞാനറിയാത്ത എന്നെ അറിയാത്ത ദൂരത്തേക്കു ....
കണ്ണടച്ചാൽ മനസ്സിൻ വെളിച്ചം നിറയുന്ന ഇടത്തിലേക്ക്
ഹൃത്തിൻ തേങ്ങലുകൾ കണ്ണുനീരായ് ഒഴുകിമാറുന്നിടത്തിലേക്ക്

എന്റെ പ്രണയം

അക്ഷരങ്ങൾ  തൊണ്ടയിൽ കുടുങ്ങിയ മീന്മുള്ള് പോലെ
അങ്ങോടുമില്ല ഇങ്ങോടുമില്ല .....
സ്വപ്‌നങ്ങൾ ഉള്ളിൽ കിടന്നൊരു
കരച്ചിൽ -  പുറത്തേക്കുള്ള
വഴിയറിയില്ലത്രേ
യാഥാർത്ഥ്യം മുൻപില്
വന്നു പകച്ചു നില്കാൻ
തുടങ്ങീട്ടു കുറച്ചു നേരമായ്
എനിക്കുമറിയില്ല
അവനുമറിയില്ല .
ചിന്തകളെ

കുറച്ചധികം നിരത്തി -
വെച്ചു നോക്കി .
പിന്നെ അതിൻ വരികളിൽ
ഒളിപ്പിച്ചു നിന്നെ
മനസ്സിൽ  നിന്നും മറച്ചു -
വെക്കുവാനും നോക്കി
എന്നിട്ടും ഉള്ളിലെ
കരച്ചിലിന്നൊരു കുറവുമില്ല
പ്രണയത്തിനു  ഇത്രേം
നൊമ്പരമെന്നു
ഇപ്പോഴാ  അറിയുന്നെ  
എന്തെങ്കിലും ഒന്ന് ചെയ്യണം
അതെ , അല്ലാതെ
എന്റെ ഉള്ളിലെ ഈ
ബുദ്ധിമുട്ട് ഞാൻ ആരോടു പറയാനാ



2013, ഡിസംബർ 26, വ്യാഴാഴ്‌ച

ഒരു ക്രിസ്തുമസ് രാവിനു ശേഷം

വിട്ടുപോകുവാൻ മടിക്കുന്ന
ഈ ശൈത്യം എന്റെ കാമുകനെ പോലെ
അവന്റെ കൈകളുടെ കുസൃതി
എന്നെ ഗാഡം  പുണർന്നു
കൊണ്ടിരിക്കുന്നു .
ഉറക്കം മയങ്ങിയ എന്റെ
കണ്ണുകൾ പുലരിയിലേക്കു
തുറക്കുവാൻ മടിക്കുന്നു
ജനാല ചില്ലുകളിൽ
മുട്ടിവിളിക്കുന്ന
മഞ്ഞുതുള്ളികളാവട്ടെ
പുതപ്പിനുള്ളിലെക്കെന്നെ
വീണ്ടും തള്ളിവിടുന്നു
കോടക്കാറ്റിൻ കൈകളോ
ഇലകൊഴിഞ്ഞ മരങ്ങൾ
നഗ്നരാണെന്നോർമിപ്പിക്കുന്നു
ഈ ഡിസംബറിൽ
ഇതെന്റെ സുന്ദര പ്രഭാതം
ഒരു ക്രിസ്തുമസ് രാവ് ബാക്കിവെച്ച
എന്റെ പുലർക്കാലം
ഞാൻ വീണ്ടും വീണ്ടും
ചുരുണ്ടുകൂടുവാൻ കൊതിക്കുന്ന
എന്റെ തണുത്ത പുലർക്കാലം . 


2013, ഡിസംബർ 20, വെള്ളിയാഴ്‌ച

ഊർമിളാ നീ എവിടെയാണ് ..

ഊർമിളാ നീ എവിടെയാണ്  ..?
നിന്റെ കാന്തൻ ലക്ഷ്മണൻ
പോകുവാൻ ഒരുങ്ങുന്നതു
കാണുന്നില്ലേ ?
ഈ വിരഹം
പതിന്നാലു സംവത്സരമെന്നു
അറിയുന്നില്ലേ ?
ഇതാ ജാനകിയും
ഒരുങ്ങി രാമനേ അനുഗമിക്കുവാൻ .

വിടപറയിലിന്റെ
അവസാന തുള്ളി കണ്ണുനീരും
പൊഴിഞ്ഞു കഴിഞ്ഞു .
വൃദ്ധരായ ഞങ്ങളെ ഓർത്തു
വിരഹിച്ചു തീർക്കുവാനോ 
നിന്റെ  ജീവിതം .
എവിടെയും നിഴലിന്റെ നിഴലായ്
ഒതുങ്ങുവാനൊ നിന്റെ യോഗം
കാലത്തിന്റെ സുവർണ
ലിപികളിൽ-
അയോദ്ധ്യാ രാമനെയും
സീതയേയും പിന്നെ
ലക്ഷ്മണനെയും
വാഴ്ത്തുമ്പോൾ
കുഞ്ഞേ , കഷ്ടം
എവിടെയാണ് നിന്റെ
സ്ഥാനം ....
മറവിയുടെ ഇരുട്ടിൽ
ഒളിച്ചിരിക്കാനോ
നിന്റെ നിയോഗം
അന്തപുരത്തിന്റെ
ഇടനാഴികളിൽ മുഴങ്ങുന്ന
ദീർഘ  നിശ്വാസങ്ങളിൽ
പോലും നീയില്ലല്ലോ
ദേവി , ഊർമിള  നീയെവിടെയാണ്  ..
പുറത്തേക്കു വരൂ
വിളിച്ചു പറയൂ
ഈ ലോകത്തോട്‌
നിന്റെ സഹനത്തിന്റെ
കഥ ..പിന്നെയീ
വിരഹത്തിന്റെ വേദന
അവഗണനയിലും
നിർവൃതി തേടിയ
നിന്റെ ഈ ജീവിതത്തിന്റെ
കഥ ..
ഊർമിളാ നീ എവിടെയാണ് ..


2013, നവംബർ 10, ഞായറാഴ്‌ച

ചില മുറിവുകൾ അങ്ങനെയാണു്

ചില മുറിവുകൾ അങ്ങനെയാണു്
അവയുടെ കൈപ്പിടിയിൽ നിന്നും -
നമ്മെ വേർപെടുത്താതെ
കൊണ്ടു നടക്കും .
ഉണങ്ങിയെന്നാശ്വസിക്കുന്ന
നിമിഷങ്ങളിൽ തന്നെ  
ഒരു കുഞ്ഞു വേദനയെയോ -
ഒരു ചെറു നിണ പൊടിപ്പിനെയോ -
സമ്മാനിക്കും .
ചില മുറിവുകൾ അങ്ങനെയാണു്...
എത്രയേറെ കാലങ്ങൾ
പിന്നിട്ടാലും അവയുടെ -
നിഴൽപ്പാടുകളാൽ
നമ്മെ ഓർമ്മപ്പെടുത്തികൊണ്ടേയിരിക്കും
ഒരു ചെറു നൊമ്പരമായ് -
വന്നു മനസ്സിനെയാകെ
പിടിച്ചുലച്ചെന്നിരിക്കും .
ചിലപ്പോൾ എല്ലാം മറന്നു
മരവിച്ചൊരു കള്ളനെപോൽ
ഉള്ളിൽ ഒളിച്ചു കിടക്കും .
പലപ്പോളും അവന്റെ
ആയുധങ്ങൾ പലതാകും .
ചിലനേരങ്ങളിൽ
സ്നേഹത്തിനെ ഒരു വജ്രായുധമാക്കും
ചിലപ്പോൾ സൗഹൃദത്തിനെ
ബ്രഹ്മാസ്ത്രമാക്കും .
അതും  അല്ലെങ്കിൽ
ബന്ധങ്ങളെ അവൻ
പരിചയാക്കി മാറ്റും .
ചില മുറിവുകൾ അങ്ങനെയാണു്...
പല മുഖങ്ങൾ ഉള്ളവ ..
നമുക്ക് തിരിച്ചറിയാൻ
സാധിക്കാത്തവ
ചിലപ്പോൾ ചിരിച്ചുകൊണ്ടു -
കൂടെനടന്നു
നമ്മിലേക്കാഴ്ന്നിറങ്ങും 
മറ്റു ചിലപ്പോൾ
പതിയിരുന്നു  ചാടിവീണേക്കാം
ചില മുറിവുകൾ അങ്ങനെയാണു്...
ഉള്ളിലൊരു കനലായ് -
മാറി സ്വയം നീറി നീറി -
നമ്മെയും നീറ്റുന്നവ
വേണമെന്നു വെച്ചു നാം
നെഞ്ചോടു ചേർക്കുന്നവ ...

   


  




 

2013, ഒക്‌ടോബർ 20, ഞായറാഴ്‌ച

എനിക്കുറങ്ങണം

എനിക്കുറങ്ങണം
സ്വസ്ഥമായ്  ഉറങ്ങണം
ക്ഷോഭിച്ച കടൽ പോലെയെൻ
ഹൃദയവും ,
ഉറവകൾ വറ്റാത്ത എൻ
കണ്ണുകളും ചതുപ്പിൽ നിന്നുയരുന്ന -
കുമിളകൾ പോലെ എൻ
ഗദ്ഗധങ്ങളും ,മറന്നു
എനിക്കുറങ്ങണം
ശാന്തമായ് - ഉറക്കത്തിൽ
മതിവരുവോള മെനിക്ക് -
സന്തോഷിക്കണം ,
ഒരപ്പൂപ്പാൻ താടിപോലെ
സ്വച്ചമായ് ഒഴുകി പറക്കണം
നിഷ്കളങ്കമാം ബാല്യതിലെന്നപൊൽ
വെറുതെ പൊട്ടിച്ചിരിക്കണം
നിർത്താതോടുന്ന തീവണ്ടിയെ
കൂവിതോല്പിക്കണം
വെള്ളാരങ്കല്ലുകൾ കൂട്ടി
കൊത്തങ്കല്ലാടണം  
വളപ്പൊട്ടുകളും -
മയിൽപ്പീലിയും കൊണ്ടൊരു
സാമ്രാജ്യം തീർക്കണം
പറമ്പിലെ മരങ്ങൾ -
പെയ്യുന്ന മഴയിൽ നനയണം ,
അമ്മയുടെ സ്നേഹകരുതലിൻ
രാസ്നാദി തിരുമ്മണം
ഞാവൽ പഴത്തിൻ
കറപിടിച്ച നാവുനീട്ടി
മുഖകണ്ണാടിയെ  പേടിപ്പിക്കണം
ഇനിയുമുണ്ടേറെ -ഒരു
ഉറക്കത്തിനു മതിയകാത്തത്ര
എനിക്കുറങ്ങണം
വേഗമുറങ്ങണം
എന്നിട്ടെന്റെ
സ്വപ്നങ്ങളിലൂടെനിക്കു 
സഞ്ചരിക്കണം 









2013, ഓഗസ്റ്റ് 29, വ്യാഴാഴ്‌ച

കവിത മരം

കവിത മരം

കൊതിച്ചു  കൊതിച്ചിരുന്നു 
ഞാനും നട്ടെന്റെ
വീടിന് മുറ്റത്തൊരു
കവിതമരം
ഇന്ന് വരും കവിത .........
നാളെ വരും കവിത ...
കാത്തു കാത്തങ്ങിരുപ്പായ്
ഇലയായ് ...പൂവായ്
കായായ് .....പിന്നെ ....
പിന്നെ അതു  "ജ്ഞാന "പഴമായ്  ...............

2013, മാർച്ച് 5, ചൊവ്വാഴ്ച

മരണ പത്രം

ഇന്നെന്തോ ഞാന്‍ തീരുമാനിക്കുന്നു 
ഇതാണു നല്ലദിവസം 
ഈ ഭുമിയില്‍ നിന്നും യാത്ര പറയുവാന്‍ 
ശുഭ ദിവസം 
അറിയാതെ അറിയാതെ 
മരണത്തിന്റെ കരുത്തുറ്റ കൈകളിലേക്ക് 
ഒരു പ്രണയിനിയെ പോലെ 
ചേര്‍ന്നു അലിയാന്‍ 
അവന്റെ കറുത്ത ചുണ്ടുകളാല്‍ 
ചുംബനം ഏറ്റുവാങ്ങാന്‍ 
മാസ്മരികമായ ആ നിര്‍വൃതിയില്‍ 
സ്വയം മറക്കാന്‍ 
ഇതാണാ ദിവസം 
ശുഭ ദിവസം 
ഇന്ന്  കറുത്ത വാവോ  വെളുത്ത വാവോ ?
അറിയില്ല  .. എങ്കിലും ഇന്നാണ ദിവസം 
ആ ശുഭ ദിവസം 
എന്റെ ബന്ധങ്ങളെയും 
ബന്ധനങ്ങളെയും 
ഞാന്‍  പൊട്ടിച്ചെറിയാന്‍ 
തീരുമാനിച്ച ദിവസം 
നാളത്തെ സൂര്യന്‍ എനിയ്ക്ക് വേണ്ടി 
ഉദിക്കില്ല .. നാളത്തെ ചന്ദ്രനും 
ഇന്നു കഴിഞ്ഞാല്‍ എനിക്കന്യം 
ഇന്നുവരെ എന്റെതെല്ലാം 
നാളെ  നിന്റെ ആകാം 
ഇതാണാ ദിവസം 
എന്റെ എന്റെ എന്നാ ശബ്ദത്തിനു 
എനിക്ക് അര്‍ത്ഥമില്ലതാകുന്ന 
ശുഭ ദിവസം 
അരുടെയെക്കയോ 
ഹൃദയത്തില്‍ ചെറു പോറലുകള്‍ 
ഏല്പിച്ചും ഞാന്‍ ഇന്നു പോകാന്‍ തീരുമാനിക്കുന്നു 
ഇന്നലെകള്‍ എന്നില്‍ എന്തായിരുന്നു 
അറിയില്ല നാളെകളില്‍ എന്റെ ഓര്‍മ്മകള്‍ 
എന്തായിരിക്കാം അതും അറിയില്ല 
എങ്കിലും എന്റെ പ്രണാമം എല്ലാവര്ക്കും 
എന്റെ അവസാന പ്രണാമം ............... 


2012, ഒക്‌ടോബർ 18, വ്യാഴാഴ്‌ച

എന്റെ പിഴ

ആരോ  പറഞ്ഞു
ജീവിതം  മുന്തിരിച്ചാറെന്നു
ആവോ ഞാനറിഞ്ഞില്ല
ആരോ പറഞ്ഞു വിശ്വാസം
കാരിരുംബെന്നു
അതും ഞാന്‍ അറിഞ്ഞില്ല
എന്റെ ജീവിതത്തിന്റെ
മുന്തിരിചാറിനു
കണ്ണുനീരിന്റെ ഉപ്പായിരുന്നു
എന്റെ വിശ്വാസങ്ങള്‍
ആകട്ടെ എന്നെ
കൊഞ്ഞനം കാണിക്കുന്നു
എന്താണോ ? എന്തിനാണോ?
പലരോടും ചോദിച്ചു ഒരു മറുപടിക്കായ്
എന്റെ ഹൃദയം
എന്നോട് പിണങ്ങി തുടങ്ങി
എന്തിനെന്നെ ഇങ്ങനെ വേദനിപ്പിക്കുന്നു
നിറഞ്ഞ കണ്ണുകള്‍
മുകളിലേക്കുയര്‍ത്തി
ഞാന്‍ പറഞ്ഞു
അറിയില്ല എനിക്കറിയില്ല
ഇത് എന്റെ പിഴയോ?
അതോ നിന്റെ പിഴയോ?
...............................................................

2009, ജൂൺ 20, ശനിയാഴ്‌ച

നീ....

നീ എന്റെ നിമിഷങ്ങളില്‍
നീര്‍കുമിളകള്‍ പോലെ ,
വിടരുന്നു , കൊഴിയുന്നു
സ്വപ്‌നങ്ങള്‍ പോലെ
അറിയാതെന്‍ ആത്മാവിന്‍
പൂമരചില്ലയില്‍
ചേക്കെരാനെത്തിയ
രാക്കുയിലായ് നീ ..
എന്‍ മിഴികള്‍ക്ക്
എന്നും പൂവസന്തമാണ് നീ
എന്‍ മൊഴികളില്‍
നീ എന്നും മധുരരാഗമാനെന്നു
............എന്‍ കരിവള
കൈകള്‍് കവര്‍ന്നു കൊണ്ടു..
നീ എന്‍ ചെവികളില്‍ ഓതിയ
മധുരവാക്കുകള്‍ ഇവ ...
ഇത്ര പെട്ടന്ന് നീ എന്നെ മറന്നു പോയോ?
ഓര്‍മക്കായ്‌ നീ തന്നതില്ല എനിക്ക്
അടയാള മോതിരങ്ങള്‍ ഒന്നും തന്നെ..
നിന്റെ കരങ്ങള്‍ തന്‍ കരുത്തില്‍
ഉടഞ്ഞു പോയ ഈ കരിവള പോട്ടുകളല്ലാതെ....
സ്നേഹിച്ചു പോയി നിന്നെ ഞാന്‍
ആത്മാര്‍ത്ഥമായ് ...
അതൊന്നു മാത്രമെ
എന്‍ പിഴയായ്‌ ഉള്ളൂ
നോക്കൂ ...
തിളങ്ങുന്ന നക്ഷത്രമെന്നു
നീ വര്‍ണിച്ച എന്‍ മിഴികളില്‍
ഇന്നു തിളങ്ങുന്നതെന്‍
കന്ണൂനീര്‍്തുള്ളികളാണ്
എവിടെ പോയി മറഞ്ഞു നീ
എന്നില്‍നിന്നും
അറിയാം വരില്ല നീ ഇനി
എന്നിലേക്ക്‌
എന്ഗിലും വീണ്ടും ഞാന്‍
ആശീപ്പൂ വ്യര്‍്തമായ്..

2009, ജൂൺ 14, ഞായറാഴ്‌ച

"ഓര്‍മ്മകള്‍"

നീര്‍മാതളത്തിന്റെ കൂട്ടുകാരി,
നമ്മുടെയെല്ലാം സ്വകാര്യ അഹങകാരമായ
നീലാംബരി..
സ്ത്രീമാനസുകളുടെ കാപട്യം നിറഞ്ഞ നിഗൂടതയെ
അനാവരണംചെയ്യാന്‍് ശ്രെമിച്ച
പുന്നയുര്‍കുലത്തെ നിഷ്കളങ്ങയെ,
ഒരു രോമതോപ്പികാരന്റെകപടസ്നേഹത്താല്‍് "കമല സുരയ്യ "
ആയി മാറിയ നമ്മുടെ സ്വന്തം മാധവികുട്ടി ഇനി ഓര്‍മകളില്‍ മാത്രം
നഷ്ടപെട്ട നീലാംബരിക്കായ്‌ ഒരു പിടി വെളുത്ത പുഷ്പങ്ങള്‍ അര്‍പിക്കുക
..... അക്ഷരങ്ങളെ സ്നേഹിക്കുന്നു എങ്കില്‍...





കടപ്പാട് : പ്രേമേട്ടൻ

2009, മാർച്ച് 3, ചൊവ്വാഴ്ച

" ഓര്‍മ്മ കുറിപ്പ് "

എന്തെഴുതാന്‍ " മുത്തേ "..
ഇതു വെറും വരികളല്ല നിനക്ക്
ഞങ്ങളുടെ ഓര്‍മകളുടെ
വസന്തമല്ലേ..
അവിടെ ഞാന്‍ ഒരു
മുല്ല മോട്ടാകട്ടെ
ഒരു പകലിന്റെ
ആയുസ്സില്‍
എന്റെ മുഴുവന്‍
സൌരഭ്യവും നിനക്കു
നല്കുന്ന ഒരു കുഞ്ഞു പൂ മൊട്ടു .

**************

എങ്കില്‍ പിന്നെ ഞാനൊരു
തോട്ടാവാടിയാകം
നിന്റെ..
കുഞ്ഞു കുഞ്ഞു
പിണക്കങ്ങളില്‍
ഇലകള്‍ കൂമ്പി
പിന്നീടുള്ള ഇണക്കത്തില്‍
വിടര്‍ന്നു ചിരിക്കുന്ന
നിന്റെ പ്രീയപ്പെട്ട
തൊട്ടാവാടി....

***********

ഇല്ല കേട്ടോ ഒരു
പനിനീര്‍ പൂവാകാന്‍ ഞാനില്ല
സുന്ദരമാണ് എന്കിലും
എന്റെ മുള്ളുകള്‍ നിന്നെ
വേദനിപ്പിച്ചാലോ ..

*************

എന്നുമെന്നും
നിന്‍ ഓര്‍മകളില്‍
സുഗന്ധം പരത്തുന്ന ആ
മുല്ലമോട്ടായാല്‍ മതി എനിക്കു .

എവിടെയായിരുന്നാലും
എന്റെ പ്രാര്‍ത്ഥനയുടെ ,
എന്റെ സ്നേഹത്തിന്റെ
സുഗന്ധം നിന്നിലെക്കെത്തിച്ചു
കൊണ്ടിരിക്കുന്ന...
ഒരു കുഞ്ഞു പൂവ്...


* ഇതു എന്റെ കുഞ്ഞു വാവക്ക്

2009, ഫെബ്രുവരി 26, വ്യാഴാഴ്‌ച

" ഒരു പ്രണയത്തിന്‍ ഓര്‍മ്മക്കായ് "

ഒരു പ്രണയത്തിന്‍ -
ഓര്‍മ്മക്കായ്..
കാത്തു വെച്ചു ഞാന്‍ -
ആ പനിനീര്‍ പൂവ്
നീ നിന്റെ സ്നേഹം -
നിറച്ചു ചുവപ്പിച്ച പൂവ്

ഒരു പ്രണയത്തിന്‍ -
ഓര്‍മ്മക്കായ് ..
ഓര്‍ത്തു വെച്ചൂ ഞാന്‍ -
ആ വരികള്‍
നീ എന്റെ ചെവിയില്‍
ഓതിയവ .

ഒരു പ്രണയത്തിന്‍ -
ഓര്‍മ്മകളില്‍ ..
തെളിഞ്ഞു നിന്നൂ
സായന്തനങ്ങള്‍
വിരലുകള്‍ കോര്‍ത്തു
വിജനമാം വീഥികളില്‍
നാം പന്കു വെച്ച നിമിഷങ്ങള്‍ .

ഒരു പ്രണയത്തിന്‍ -
ഓര്‍മ്മകളില്‍..
നിറഞ്ഞു നിന്നെന്‍
പ്രിയനേ നീ..
ഈ കാലങ്ങളില്‍
ജീവിത കോലങ്ങളില്‍
മങ്ങി മായാതെ നീ ..
**************
ജനനമെന്നാല്‍ -
മരണം സത്യം.
ഈ ജീവിതമെന്നാല്‍ -
നശ്വരം സത്യം .
എന്നാലീ ....
ഓര്‍മകള്‍ക്കിവിടെ -
മരണമില്ലത്രെ.

എന്നില്ലൂടെ ..പിന്നെ
നിന്നിലൂടെ
അനശ്വരമത്രെ......

2009, ഫെബ്രുവരി 22, ഞായറാഴ്‌ച

" സത്യം "

സത്യം എപ്പോഴും ആരറിയുന്നു,
ആരറിയാന്‍ ശ്രെമിക്കുന്നു
ചാരെ ഗമിക്കും സത്യത്തിനെ -

അകറ്റി നിര്‍ത്തുന്നെപ്പൊഴും 
ക്രൂര വൈരിയെപ്പോൽ

ചിലപ്പോള്‍ -
കല്ലെറിയുന്നൂ.
തൂക്കിലേറ്റു ന്നൂ,
കണ്ടാല്‍ മുഖം തിരിക്കുന്നു
കള്ളനെന്നു വിളിക്കുന്നു

പാവം....
അവസാന ശ്വാസം വരെ -
അവനാരെന്നറി യിക്കാന്‍്
കഴിയാതുഴറുന്നു.

പിന്നെ...
കാലചക്രത്തിന്‍ തിരിവില്‍ -
എപ്പോഴോ നിലച്ച
ആ ജീവനെ
കല്ലറക്കുള്ളിലാക്കി
അവസാന മുഷ്ടി മണ്ണും തൂകി -
നാം പറയും
" ഇതാ, സത്യം ഇതായിരുന്നു..
കഷ്ടം ! അറിഞ്ഞില്ലിതു വരെ .."

2009, ജനുവരി 6, ചൊവ്വാഴ്ച

ഇത് എന്റെ അല്ലാ.. പക്ഷെ വായിച്ചപ്പോള്‍ നിങ്ങളും വായിക്കേണ്ടത് ആണ് എന്ന് തോന്നി..ഒന്നു വായിച്ചു നോക്കൂ ...

I am in Heaven now, sitting on God's lap.
He loves me and cries with me; for my heart has been broken.
I so wanted to be your little girl. I don't quite understand what has happened.
I was so excited when I began realizing my existence.
I was in a dark, yet comfortable place. I saw I had fingers and toes.
I was pretty far along in my developing, yet not near ready to leave my surroundings.
I spent most of my time thinking or sleeping.
Even from my earliest days, I felt a special bonding between you and me.
Sometimes I heard you crying and I cried with you. Sometimes you would yell or scream, then cry.
I heard Daddy yelling back.
I was sad, and hoped you would be better soon.
I wondered why you cried so much. One day you cried almost all of the day.
I hurt for you. I couldn't imagine why you were so unhappy.
That same day, the most horrible thing happened.
A very mean monster came into that warm, comfortable place I was in.
I was so scared, I began screaming, but you never once tried to help me.
Maybe you never heard me.
The monster got closer and closer as I was screaming and screaming,
"Mommy, Mommy, help me please; Mommy, help me."
Complete terror is all I felt.
I screamed and screamed until I thought I couldn't anymore.
Then the monster started ripping my arms off.
It hurt so bad; the pain I can never explain.
It didn't stop. Oh, how I begged it to stop.
I screamed in horror as it ripped my leg off.
Though I was in such complete pain, I was dying.
I knew I would never see your face or hear you say how much you love me.
I wanted to make all your tears go away.
I had so many plans to make you happy.
Now I couldn't; all my dreams were shattered.
Though I was in utter pain and horror, I felt the pain of my heart breaking, above all.
I wanted more than anything to be your daughter.
No use now, for I was dying a painful death.
I could only imagine the terrible things that they had done to you.
I wanted to tell you that I love you before I was gone, but I didn't know the words you could understand.
And soon, I no longer had the breath to say them; I was dead.
I felt myself rising. I was being carried by a huge angel into a big beautiful place.
I was still crying, but the physical pain was gone.
The angel took me to God and set me on His lap.
He said He loved me, and He was my Father. Then I was happy. I asked Him what the thing was that killed me. He answered, "Abortion.
I am sorry, my child; for I know how it feels."
I don't know what abortion is;
I guess that's the name of the monster.

I'm writing to say that I love you and to tell you how much I wanted to be your little girl.
I tried very hard to live.
I wanted to live. I had the will, but I couldn't; the monster was too powerful.
It sucked my arms and legs off and finally got all of me. It was impossible to live.
I just wanted you to know I tried to stay with you.
I didn't want to die.

Also, Mommy, please watch out for that abortion monster.
Mommy, I love you and I would hate for you to go through the kind of pain I did.

Please be careful.


Love,
Your Baby Girl

2008, ഡിസംബർ 30, ചൊവ്വാഴ്ച

മഴയും പിന്നെ ഞാനും ...

ഇളം തിണ്ണയില്‍ പിച്ച നടക്കെ-
ഞാന്‍ മഴയെ കണ്ടു..ആദ്യമായ്
മിഴികളില്‍ അത്ഭുതമായ്
കുഞ്ഞി കൈകളില്‍
വാരി ഒതുക്കിയും
muttathekkodi ഇറങ്ങിയും
മഴയെ അറിഞ്ഞു..
പിന്നെ...
കളിവള്ളമുണ്ടാക്കിയ
ബാല്യവും പടിയിറങ്ങി.

കൌമാരത്തില്‍ മഴയെന്‍്ടെ
പ്രീയ കൂട്ടുകാരിയായ്
പാവാടത്തുമ്പില്‍ ചെളിതെറിപ്പിച്ച്ചു
തിമിര്‍തെന്‍ കാലുകള്‍
മനസ്സിലൊരുന്‍്മാധമായ്,
സന്തോഷമായ്...പിന്നെ
സംഗീതമായ്.
യൌവനം മഴയോടൊപ്പം
എന്നിലൊരു കവിതയായ് -
പെയ്തിറങ്ങി
മഴയിലേക്കിറങ്ങി
അതിലെക്കലിയാന്‍്
എന്റെ മനസ്സ് കൊതിച്ചു
ഓരോ തുള്ളിയും
ഒരു കൊച്ചു മഴയായ്
എന്നിലെക്കാനയിച്ചു- eന്നെ
ആകെ പുണര്‍ന്നു
.... എന്നില്‍ പ്രണയമായ്...
വീണ്ടുമൊരു മഴയില്‍
ഏഴുതിരിയിട്ട വിളക്കുമായ്
സ്വപ്‌നങ്ങള്‍ എന്നിലേക്ക്‌
വലതുകാല്‍ വെച്ചു
പിന്നെ മഴ ഒരു സ്വപ്നമായ് -
അകലാന്‍്തുടങ്ങി ..
കൈയകലത്ത് നിന്ന്
എന്നെ കൊതിപ്പിക്കുന്ന സ്വപ്നം.
പിന്നെ പിന്നേ...മഴ എന്നെ മറന്നുവോ ?
ഞാന്‍ അവയെയും...
വാര്‍ദ്ധക്യത്തില്‍ ( എഴുപതില്‍ ennilekkoru thengalay ..)
വീണ്ടുമെന്നിലെക്കൊരു തേങ്ങലായ്
മഴ..വിരുന്നു വന്നു
ചിലപ്പോള്‍ സന്ത്വനമായും..
ചിലപ്പോള്‍ ഒരു കൂട്ടുകാരനായും ..
........ നഷ്ട സ്വപ്നങ്ങളും , ഏകാന്തതയും
എന്നില്‍ വീണ്ടുമൊരു ബാല്യം കൊതിച്ചു .
................. അപ്പോളും മഴ പെയ്തിറങ്ങികൊണ്ടെയിരുന്നു...
മറ്റാരുടെയോ സ്വപ്നങ്ങള്‍്ക്കു
നിറങ്ങളേകി .....








2008, ഡിസംബർ 9, ചൊവ്വാഴ്ച

ഇനി ...

ഇനി നിനക്കെന്റെ  സന്തൂരികള്‍ മീട്ടി
വേദനകള്‍ പങ്കുവെക്കാം ,
വിഭാതങ്ങളില്‍
വീണ്ടുമെന്‍ നിസബ്ധ സന്ഗീതമാകാം 
ഉച്ചകളില്‍ ഉരിയാടുവാൻ , എന്റെ
നാവുകള്‍ തേടാം ...
കൂടണയുവനെത്തുന്ന
സന്ധ്യകളില്‍
ഈ കണ്ണിന്‍ നിറച്ചാര്‍ത്തു കണ്ടിരിക്കാം
രാത്രി നിശബ്ദ് മായി തേഞ്ഞു പോകും -
കുളിരുന്ന സ്വപ്‌നങ്ങള്‍ ചേര്‍ത്തൊരു വീടുവെക്കാം......!

ഇതെന്റെ രക്തമാണിതെന്റെ ജീവനാണിതെന്റെ സ്വപ്നമാണെ ടുത്തു കൊൾക  !...


കടപ്പാട് : അജിചേട്ടന് ...

2008, ഡിസംബർ 8, തിങ്കളാഴ്‌ച

നിഴലുകള്‍

നിഴലുകള്‍ .....
.... അവയെ നീ
കണ്ടിട്ടുണ്ടോ ?
അവ നിന്നെ വിടാതെ
പിന്തുടരുന്നുണ്ട്
എന്നിട്ടും നീ അത്
അറിയുന്നില്ല-
അറിയാൻ ശ്രെമിക്കുന്നുമില്ല
നിന്‍റെ ചവിട്ടടികളില്‍
പതിഞ്ഞു,
നിന്‍റെ അവഗണനയെ
മറികടന്ന് അവൻ
നിന്നെ പിന്തുടർന്നു കൊണ്ടിരിക്കുന്നു .
പ്രഭാതങ്ങളില്‍
നിന്നോടൊപ്പം-
ഉണര്‍ന്നു
ഇരുണ്ട സന്ധ്യകളില്‍
നിന്നിലേക്കവൻ -
അലിഞ്ഞു ചേരുന്നു
അവനെപ്പോഴും  
യഥാര്‍ത്ഥ സ്നേഹം പോലെ
ആരാലും തിരിച്ചറിയപ്പെടുന്നില്ല
സമൃദ്ധിയുടെ വീഥികളില്‍
നിനക്കു ചുറ്റും
വസന്തമാകം
എന്നാല്‍,..
സന്താപത്തിന്‍ ഇടനാഴികളില്‍
നിനക്കു കൂട്ടിനു
ഇവന്‍ മാത്രം.
" വെറും " നിഴലെന്നു കരുതി
അവഗണിക്കേണ്ട
നിന്‍റെ നിശ്വാസവും,
നിന്‍റെ ചലനങ്ങളും,
നിന്‍റെ സ്വപ്നങ്ങളും
.........എല്ലാം..
നിന്നിലും മുൻപേ 
അറിയുന്നവന്‍..

2008, ഡിസംബർ 4, വ്യാഴാഴ്‌ച

മലയാളം വായിക്കുവാന്‍

Click here for Malayalam Fonts

" നാടന്‍ പെണ്ണ് "

നീലകണ്ണൂകളില്‍
നീലാഞ്ജനമെഴുതി
നീളും കാർ മുടിയില്‍്
നിറമാല ചൂടി
തുളസിക്കതിരിന്‍
വിശുദ്ധിയോടെ
കാണാം ഇവളൊരു
നാടന്‍ പെണ്‍കൊടിയായ്.

സന്ധ്യ നാമങ്ങള്‍
പാടിപതിഞ്ഞൊരു
ചുണ്ടില്‍ നറുതേന്‍
പുഞ്ചിരിയുമായ്
കുമ്പിട്ടു നിന്നുകൊണ്ട്‌
അളകങ്ങള്‍ ഒതുക്കി
ഇടം കണ്ണാലെയ്യും 
കവിതയുമായ്.
നാണം കുണുങ്ങും
ഈ ചെറു പുഴപോല്‍
സുന്ദരിയാണെൻ 
നാടന്‍ പെണ്ണ്.







2008, ഡിസംബർ 3, ബുധനാഴ്‌ച

"കുന്നിക്കുരു"

തീരത്തൊരാശകളിൽ
മനം നിറയുമ്പോള്‍
സ്വപ്നങ്ങളിലൂടെയെന്‍
ജീവിതമൊഴുകുമ്പോള്‍
കാണാത്തവര്‍ണങ്ങള്‍
ഞാന്‍ തിരയുമ്പോള്‍
അകലെ നിന്നു നീയെന്‍
സംഗീതമാകുമോ?
ആരോ തീര്‍ത്തൊരീ
സ്വർഗ്ഗഭൂവില്‍
എനിക്കായ് നീയെന്‍
ജീവിതമാകുമോ?
***************
പിരിയുന്നു നീ ഇന്നു
വിട പറയാതെ
അറിയുന്നു ഞാന്‍ നിന്നെ
എന്‍ അന്തരാത്മാവില്‍
തേങ്ങുന്നു പ്രകൃതിയും
നമ്മുടെ വിരഹത്തില്‍
അറിയില്ല എനിക്കിന്ന്
ആശ്വാസവാക്കുകള്‍





2008, ഡിസംബർ 2, ചൊവ്വാഴ്ച

"ജന്മം "

 "ജന്മം "
അന്ത്യ യാത്രയിതിങ്കൽ
കരയുന്നു മാനവന്‍.
വേപധു പൂണ്ടിഹ ചൊല്ലൂ-
ന്നിങ്ങനെ " ഇത്ര വേഗമോ ?"
നിമിഷങ്ങളെണ്ണി,
ദിനങ്ങളെണ്ണി,
മാസങ്ങളെണ്ണി,,
വര്‍ഷങ്ങളും,
തീര്‍ന്നുവോ എന്‍
ജന്മമിത്രവേഗം
ഈ ഭൂവിലെന്നാശകള്‍
തീർന്നതില്ലാ
കരയും, കടലും, ഗഗനവുമെല്ലാം
മാടിവിളിക്കുന്നു
സ്വപ്നങ്ങളും.
പൂക്കളും, കിളികളും, പൂമരവുമെല്ലാം
ക്ഷെണിക്കുന്നു വീണ്ടുമീ ഭൂവിലേക്ക്
ആശകൾ  തീരാ തിഹത്തിലും പരത്തിലും
അര്‍ത്ഥമില്ലതുഴറിയാലോ ..ഞാനഹോ
കാഴ്ചകള്‍ കണ്ടു തീർന്നതില്ലെന്‍
നയനങ്ങള്‍
കളി പറഞ്ഞിടുവാന്‍
കൊതിക്കുന്നെന്നദരങ്ങള്‍
കളകള  നാദം പോഴിക്കു -
മരുവിതന്‍ സംഗീതം
തേന്മഴ പോലെ
മതിവരുന്നില്ലിനിയും
നിമിഷ ങ്ങളെണ്ണി
കൊഴിയും  പൂവുപോല്‍
ഈ ക്ഷണമെല്ലാം
കഴിഞ്ഞുവെന്‍ ജന്മവും
ഇനിയെനിക്കാ കുമോ
ഈ ഭൂവിലി നിയും
മതിവരുവോളം
ഒരു ജന്മം കൂടി...

"തിരിച്ചറിവ്"

നിന്റെ കണ്ണുകളില്‍ പ്രണയത്തിന്റെ -
തിളക്കാന്‍ ഞാന്‍ കാണുന്നു.
പുഞ്ചിരിയില്‍ വസന്തവും-
വാക്കുകളുടെ ഊഷ്മളത-
അത് നയിക്കുന്നതെങ്ങോട്ടെന്നു
ഞാന്‍ അറിയുന്നു.
എനിക്ക് മുന്‍പില്‍ വിടരുവാനായ്-
ഒരു കൊച്ചു പ്രഭാതം കാത്ത് നില്കുന്നത്
ഞാന്‍ അറിയുന്നു.
പ്രത്യാശയുടെ വാതിലില്‍
വഴി കണ്ണുമായ് നീ -
നില്പതും ഞാനറിയുന്നു.
നിന്നിലെ പ്രേമം നുകര്‍ന്ന്
നിന്റെ കണ്ണുകളിലേക്കു
നോക്കി-
നിന്റെ മന്ദഹാസങ്ങള്‍് തൊട്ടെടുത്തു
നീണ്ട യാത്രകളില്‍ നിന്നോട് കൂടാന്‍
നിന്നെ ഞാന്‍ സ്നേഹിക്കുന്നു വെന്നൂ പറയാന്‍
എനിക്കാവില്ല ..
...കാരണം...
ബാഹ്യസൌന്ദര്യത്തില്‍് മതിമയങ്ങി
മനസ്സിന്‍ സൌന്ദര്യം തേടിയുഴറി
എന്റെ ജിവിത മനോഹരിതയില്‍'
കൂരമ്പുകള്‍് തീര്‍ക്കാന്‍ ഞാനിഷ്ടപെടുന്നില്ല.
......... ......
ശാന്തമാനെന്‍് ജീവിതം
അവിടെ സ്നേഹം ഞാന്‍ കൊതിക്കുന്നു
പ്രണയം ഞാനനുഭവികുന്നു
പക്ഷെ...
അതെന്‍ ജീവിത ലക്ഷ്യമല്ല
പിഞ്ചു പാദങ്ങളാല്‍് മുന്നിലുള്ളത്
പിന്തുടരുവാന്‍ പൈതലല്ലാ ഞാന്‍
..ഇതു തിരിച്ചറിവിന്റെ കാലമാണ്...



................സുനി

" MARANAM - The death "

Maranam oru tharathil anandamanu..ellatharathilum oru mochanam..
Dukhangalil ninnu....
Mohangalil ninnu.....
Swapnangalil ninnu...
rogangalil ninnu....
bandhanangalil ninnu...
badhyadhakalil ninnu...
.........Ellathil ninnum mochippikkapettu santhamay ozhuki doore etho theeram thedi yatrayakunna athmavu...

yogikal pretheekshikunna mukthi...
..mukthiyennal mochanamennallee...
athe sareerathil ninnum mochanam nedunna athmavu.

bharangal nimizhaneram kondu bhoomiyil upekshichu, orappooppan thaadi pole anthareekshathilekku uyarnnu melle alinjillathakunnuu.
..koode kureyere swapnangalum, bandhangalum, dhykhangalum, ellamm...
...ivide oru janmam avasanikunnu...
The End.

2008, നവംബർ 10, തിങ്കളാഴ്‌ച

2008, നവംബർ 5, ബുധനാഴ്‌ച

All World Famous Men in One Photograph

Chakras

Amplifying the Energy of the Chakras
Chakras are the subtle energy centers of the body. The ancient Indian Yogis understood the nature of the subtle energy which drives all biological function. They called these centers “Chakras” which literally means “ wheels.” Those who see energy often perceive the chakras as spinning with a wheel-like appearance.This energy is most commonly referred to as chi or prana and it is the animating force behind all living things. Physiologists who search for a purely physical explanation of all biological activity are on a fool’s quest, like a man dissecting a piano in order to find the concerto hidden inside. The mystery is vast.Somewhat like Dr. Abraham Maslow’s “Hierarchy of Needs” which moves from survival, to sex, to emotional well-being, etc., the chakras have a similar hierarchy.

Chakras are energy centers that run from the base of your spine out the top, or crown, of your head. The word chakra is a Sanskrit word, meaning wheel or disc. There are seven major chakras, each a circular wheel of light spinning in your energetic system, associated with certain body parts, a color, stone, element, and function. By learning to tune into the energy of your chakras, you can begin to embrace the fullness of who you truly are. Seven main chakras and their placement along the spine Root Chakra Sacral Chakra Solar Plexus Heart Chakra Throat Chakra Third Eye Crown Chakra.
The first chakra at the base of the spine vibrates with the energy of safety and security.
The second chakra across from the genitals holds the energy of sex, procreation and creativity.
The third chakra at the solar plexus carries the energy of emotional expression.
The fourth chakra at the heart vibrates love.
The fifth chakra is at the throat and holds the energy of communication.
The sixth chakra is at the “ third eye” between the brows and holds energy for insight, awareness and wisdom.
The seventh chakra is at the crown of the head and and helps us open to our spirituality.
Most people who are familiar with the chakras do not realize that you can activate and amplify the energy of the chakras to assist yourself and others for the purpose of healing. Since energy follows thought, when you put your attention into the chakras, you are also bringing energy there. Since breath carries the life-force energy, breathing may also amplify the energy. When you have learned to link powerful body awareness exercises with focused breathing, and vortex the chakras, the energy you generate becomes remarkableMuladhara, or Root, Chakra
This deep red chakra grounds and connects us to the earth. When our root chakra is open, we feel a sense of belonging. We deserve to be here and to be happy. This chakra focuses on our needs. Basic needs like food, shelter, and water are necessary in order for this chakra to feel balanced. Beyond that, we can use food (both “real” food and all of the things that feed us that don’t come on our plate) in our lives to help us feel more present in our bodies. Stones: Ruby, Bloodstone, HematiteElement: EarthBody Part(s): Adrenal Glands, associated with survival (fight or flight) instinctsSvadhisthana, or Sacral, Chakra
This calming orange wheel goes round in our lower abdomen, right below the navel. This chakra is associated with health, pleasure, feelings, and sexuality. When the sacral chakra is balanced, we feel abundant, we know that we are deserving of pleasure in all areas of our lives. It is this chakra that helps us feel free to let our emotions flow through our lives, taking them as they come and knowing that they will pass, knowing that just as emotions are fluid, so is life. When we are able to find ways to accept and express our emotions, then we are able to keep our emotional, as well as physical, bodies healthy.Stones: Carnelian, Tiger’s Eye, Onyx Element: Water Body Part(s): Testicles, Ovaries, in charge of sexual development Manipura, or Solar Plexus, Chakra
This bright yellow ball of fire heats up our personal sense of power. Located at the solar plexus, this chakra helps to center us. It is our power center where we develop our autonomy and sense of self. When this chakra is open, we feel worthy of all that life has to offer us. We realize the power we possess to create the life of our dreams is already alive inside of us. When we harness the energy of the solar plexus chakra, we find the strength to conquer our dreams and goals.Stones: Topaz, Citrine, Amber Element: Fire Body Part(s): Pancreas, controls digestion Anahata, or Heart, Chakra
Our heart center creates balance in our lives. When we move into our heart chakra, we feel love and compassion toward ourselves. Once we have learned to be kind to ourselves, then we are able to extend that kindness to others. The heart chakra allows us to live our lives from an understanding, considerate, and peaceful place. It connects us to others, our surroundings, and the universe. When we tap into our heart chakra, love radiates around us and out into the world.Stones: Rose Quartz, Diamond, Peridot Element: Air Body Part(s): Thymus, helps build immune system Visuddha, or Throat, Chakra
The blue of this energy center spins its truth in our throat, helping us to be authentic in the way we live our lives. The throat chakra is where we communicate, where we are able to openly share our life perspective. Part of speaking truthfully involves carefully considering our words and the effect they will have once they have been spoken, causing us to consciously choose what we say to others. This, however, does not mean that we bottle our words up inside. It means that we try to look at all perspectives and find a respectful way to present our voice. Be clear, ask for what you want.Stones: Turquoise, Blue Agate, Aquamarine Element: Sound Body Part(s): Thyroid, controls metabolism Ajna, or Third Eye, Chakra
The violet light of this chakra makes its mark on our forehead, between the eyebrows and slightly above. This is where we see, where our inner eye lives. When we have an important decision to make or are feeling uncertain in our lives, it helps to focus on the third eye and to seek guidance. Everything we need to know is inside of us. Each one of us has all of the answers to all of the questions that we ask. What we need to do is slow down, take some time out, listen and trust in our own wisdom.Stones: Sapphire, Tanzanite, Lapis Lazuli Element: Light Body Part(s): Pituitary Gland, influences growth and hormones Sahasrara, or Crown, Chakra
Bright white light glows at the top of our head, radiating upward, reaching its rays out into the world beyond us. When we are grounded in our bodies, we are able to accept the ever-changing world that moves around us. Once we have accepted that change, we can work on building a strong sense of self, knowing that we deserve to fulfill our dreams. Having learned to love ourselves, we can then let that love move beyond the boundaries of our self and enter into our interactions with others. When we know how to love ourselves and others, then we are able to speak our truth from a place of integrity and respect for all involved in the conversation. When we are able to openly be honest, we can then go inside and listen quietly to our inner voice, which guides us. Going inside, we discover that though it often seems we are alone in this journey of life, we are really connected to everything. The white light radiates out from our crown and blends into the rest of the light that flows from all other beings. We are all one.Stones: Amathyst, Alexandrite Element: Thought Body Part(s): Pineal Gland, regulates natural body rhythms